തമിഴ് യുവതിയുടെ അവയവങ്ങൾ പുതുജീവിതം നൽകിയത് ആറുപേർക്ക്

തിരുവനന്തപുരം: തലച്ചോറിലെ അമിത രക്തസ്രാവം കാരണം മസ്തിഷ്ക മരണം സംഭവിച്ച തമിഴ് യുവതി​യുടെ അവയവങ്ങൾ പുതുജീവിതം നൽകിയത് ആറുപേർക്ക്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിനി അനിതയുടെ (42) കരള്‍, വൃക്കകള്‍, കണ്ണുകള്‍, കൈകള്‍ എന്നിവയാണ് ബന്ധുക്കൾ ആറുപേർക്ക് ദാനം ചെയ്യാൻ തയാറായത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 20ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അനിതയുടെ അവയവങ്ങള്‍ 21നാണ് കൈമാറിയത്. അവയവം സ്വീകരിച്ച എല്ലാവരും സുഖംപ്രാപിച്ചു വരികയാണ്. സര്‍ക്കാര്‍ ആരംഭിച്ച കെ സോട്ടോയിലൂടെയാണ് അവയവ വിന്യാസം നടത്തിയത്.

ആറ് വര്‍ഷമായി ഡയാലിസിസുമായി ജീവിതം തള്ളിനീക്കിയ കൊല്ലം ചവറ സ്വദേശി സുഭാഷ് (33) അനിതയുടെ വൃക്ക സ്വീകരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ. സുഭാഷിനെ തിങ്കാളാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. അവയവദാനത്തിന് മുന്നോട്ടു വന്ന അനിതയുടെ ബന്ധുക്കളെയും മന്ത്രി അഭിനന്ദിച്ചു.

Tags:    
News Summary - Anita's organs give new life to six people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.