?????????????????? ???????? ?????????? ??????????

സഹജീവി സ്നേഹത്തിെൻറ ആൾരൂപമായി സെക്യൂരിറ്റി ജീവനക്കാരൻ

തുറവൂർ: തെരുവുനായ്ക്കളുടെ വിശപ്പകറ്റാൻ കാരുണ്യത്തിെൻറ ആൾരൂപമായി മാറി സെക്യൂരിറ്റി ജീവനക്കാരൻ. മണ്ണഞ്ചേരി പഞ്ചായത്ത് 23ാം വാർഡിൽ ദേവഗീതം വീട്ടിൽ ദേവദാസാണ് (55) ചന്തിരൂർ മുതൽ കലവൂർവരെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പുന്നത്.

 

കോവിഡ് വ്യാപകമായ സാഹചര്യത്തിൽ രാജ്യം അടച്ചുപൂട്ടിയപ്പോഴാണ് ഭക്ഷണം ലഭിക്കാതെ തെരുവിലലയുന്ന സഹജീവികളുടെ ദയനീയാവസ്ഥ കാണാനായത്. തെരുവുനായ്ക്കൾക്ക് അന്നം വിളമ്പാൻ ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള, യാത്ര സൈക്കിളിലാക്കി. ഇപ്പോൾ 40 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിക്കുന്ന ഇദ്ദേഹം യാത്രക്കൂലിക്ക് ചെലവഴിക്കുന്ന തുക മുഴുവൻ തെരുവുനായ്ക്കളുടെ പട്ടിണി മാറ്റാൻ ചെലവഴിക്കുകയാണ്.

രാവിലെ ഏഴരക്ക് ചന്തിരൂരിൽനിന്ന് പുറപ്പെടുമ്പോൾ പൊറോട്ട പൊതികളിലാക്കിയാണ് ദേശീയപാതയോരത്ത് വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തിെൻറ വരവ് കാത്തിരിക്കുന്ന തെരുവുനായ്ക്കൾക്ക് നൽകുന്നത്.

Tags:    
News Summary - animal lover security staff thuravoor-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.