െകാച്ചി: കാക്കനാട് ബോസ്റ്റൽ ജയിലിൽ റിമാൻഡ് പ്രതി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖിെൻറ (37) മരണത്തിനു പിന്നിൽ ജയിൽ അധികൃതരുടെ അനാസ്ഥയെന്ന് ദൃക്സാക്ഷി. ഒരാഴ്ച ഇതേ ജയിലിൽ ഉണ്ടായിരുന്ന വി ഫോർ കൊച്ചി കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെടുന്നു. ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേൽപാലം തുറന്ന കേസിലാണ് നിപുൺ ജയിലിലായത്.
നിപുൺ ചെറിയാെൻറ കുറിപ്പിൽനിന്ന്: ''ഇന്നാണ് പത്രവാർത്തയിലൂടെ ഷഫീഖിെൻറ മരണവാർത്ത അറിഞ്ഞത്. ഞാൻ ജനുവരി ആറ് മുതൽ 12വരെ കാക്കനാട് ബോസ്റ്റൽ ജയിലിൽ 14ാം നമ്പർ സെല്ലിലെ അന്തേവാസിയായിരുന്നു. നേരെ എതിർവശത്തുള്ള സെല്ലിൽ എെൻറ കൺമുന്നിലാണ് ഫിക്സ് പോലുള്ള ലക്ഷണങ്ങൾ കാണിച്ച്, വലിയ അലർച്ചയോടെ െഷഫീഖ് തലതല്ലി വീണത്.
അതേ സെല്ലിലെ മറ്റ് അന്തേവാസികളാണ് പ്രഥമ ശുശ്രൂഷ നൽകിയത്. ജയിൽ അധികൃതർ സെല്ലിൽ എത്തിയിട്ടും െഷഫീഖിെൻറ കൈയിൽ താക്കോൽവെക്കുന്ന രീതികളാണ് ചെയ്തത്. തലയടിച്ച് നിലത്തുവീണത് ചൂണ്ടിക്കാണിച്ചിട്ടും ആശുപത്രിയിലേക്ക് മാറ്റാൻ ജയിൽ അധികൃതർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.