കോഴിക്കോട്: ഗുരുതര രോഗമുള്ള കുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ ആംബുലൻസിൽ കൊച്ചിയിലേ ക്ക് മിന്നൽയാത്ര. പാലക്കാട് പുതുപരിയാരം സ്വദേശികളായ സ്വനൂപിെൻറയും ഷംസിയുടെയ ും 36 ദിവസം പ്രായമുള്ള ആൺകുട്ടി മുഹമ്മദ് ഷിഹാബിനെയാണ് കോഴിക്കോട് മെഡിക്കൽ കോള ജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്നു അടിയന്തര ശസ്ത്രക്രിയക്ക് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് അതിവേഗത്തിൽ കൊണ്ടുപോയത്.
കെ.എൽ -11 ആർ -1429 നമ്പർ മൊബൈൽ െഎ.സി.യു ആംബുലൻസിൽ വെള്ളിയാഴ്ച ൈവകീട്ട് അഞ്ചോടെയാണ് കുഞ്ഞിനെ കൊണ്ടുപോയത്. സാധാരണഗതിയിൽ 5.10 മണിക്കൂർ വേണം ആംബുലൻസിന് കൊച്ചിയിലെത്താൻ എന്നിരിക്കെ മൂന്നര മണിക്കൂർെകാണ്ട് എത്താനാവും വിധമാണ് യാത്ര ക്രമീകരിച്ചത്. തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം വഴിയാണ് ആംബുലൻസ് കടന്നുപോയത്. ഇവിടങ്ങളില്ലെല്ലാം മണിക്കൂറുകൾക്കു മുമ്പ് പൊലീസിനെ നിയോഗിച്ചിരുന്നു. നേരത്തെതന്നെ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിനാൽ സന്നദ്ധ സംഘടനകളും റോഡിലെ തിരക്ക് ഒഴിവാക്കാൻ രംഗത്തിറങ്ങി.
കുട്ടിക്ക് ശ്വാസകോശത്തിെൻറ പുറത്ത് െകാഴുപ്പ് കലർന്ന ദ്രാവകം കെട്ടിക്കിടക്കുന്ന സൈലോതൊറാക്സ് എന്ന രോഗമാെണന്ന് കണ്ടെത്തിയതായും അമൃതയിൽ എത്തിച്ച് എം.ആർ.െഎ സ്കാൻ നടത്തിയശേഷമായിരിക്കും ശസ്ത്രക്രിയ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും മെഡിക്കൽ കോളജ് ശിശുരോഗവിഭാഗത്തിലെ ഡോ. മോഹൻദാസ് നായർ പറഞ്ഞു. അതിനിടെ, കുഞ്ഞിെൻറ അടിയന്തര ശസ്ത്രക്രിയക്കായി സാമൂഹിക സുരക്ഷ മിഷെൻറ വി കെയർ പദ്ധതിയിലൂടെ 3.2 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.