മലയാളം ഭരണഭാഷയാക്കിയതും സ്കൂളുകളിൽ നിർബന്ധമാക്കിയതും സർക്കാറിെൻറ മികച്ച നേട്ടമാണ്. ഹരിതകേരളം പദ്ധതി നടപ്പാക്കിയതും എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയതും നഷ്ടപരിഹാര തുകയുടെ മുടങ്ങിയ ഗഡു നൽകിയതും ഇതോടൊപ്പം ചേർക്കാം. രണ്ടു മന്ത്രിമാരെ നീക്കാനുണ്ടായ സാഹചര്യവും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോട് കാണിച്ച സമീപനവും സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു. മുഖ്യമന്ത്രിക്ക് നൂറിൽ എഴുപത് മാർക്ക് നൽകാനാഗ്രഹിക്കുന്നു. ഒരു വർഷത്തെ ഇടതു ഭരണം തരക്കേടില്ലാത്ത വിധം മുന്നോട്ടുപോയിരുന്നു. മന്ത്രിമാരിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ചത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ്. 80 മാർക്ക് അദ്ദേഹത്തിന് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.