ആലപ്പുഴ പുറക്കാട് ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് മരണം

അമ്പലപ്പുഴ: ദേശീയപാതയില്‍ പുറക്കാട് ജങ്ഷനില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കായംകുളം കൃഷ്ണപുരം കാവില്‍മുക്ക് വേടത്തറയില്‍ ദയാനന്ദന്‍െറ മകന്‍ ദീപു (29), ബന്ധു കോട്ടയം മാങ്ങാനം മന്ദിരം ചെമ്പകശ്ശേരി വീട്ടില്‍ കുട്ടപ്പന്‍െറ മകന്‍ രാജന്‍ (50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ദീപുവിന്‍െറ ഭാര്യ ദേവിക, മസ്കത്തില്‍നിന്ന് വരുകയായിരുന്ന കായംകുളം രണ്ടാംകുറ്റിയില്‍ വിശ്വനാഥന്‍െറ മകന്‍ വിഷ്ണു (28) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജിലും കായംകുളം പടിഞ്ഞാറെ വീട്ടില്‍ സന്തോഷിന്‍െറ മകന്‍ ശങ്കറിനെ (18) വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദീപുവും രാജനും വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്ന അഞ്ചുപേരും. കൊച്ചി ഭാഗത്തുനിന്ന് എംസാന്‍ഡുമായി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പൊലീസും സമീപവാസികളും ചേര്‍ന്ന് കാറിന്‍െറ മുന്‍ഭാഗം ശ്രമകരമായി പുറത്തെടുത്താണ് കാറിലുണ്ടായിരുന്നവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

മസ്കത്തില്‍നിന്ന് ജോലി നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയ വിഷ്ണുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനാണ് ബന്ധുക്കള്‍ നെടുമ്പാശ്ശേരിയിലേക്ക് പോയത്. ദേവികയുടെ സഹോദരനാണ് വിഷ്ണു. മരിച്ച രാജന്‍ ദീപുവിന്‍െറ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ്. രാജന്‍ പെയിന്‍ററാണ്. ഓച്ചിറയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ നടത്തുകയാണ് ദീപു. വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളു. രാജന്‍െറ ഭാര്യ ഗീതു. മക്കള്‍: അരുണ്‍, അപര്‍ണ.
 

Tags:    
News Summary - alppuzha accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.