പത്തനാപുരം: ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ചൊവ്വാഴ്ച വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ. ശബരിമല സംരക്ഷണജാഥക്ക് നൽകിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. ലഭിച്ചാലും പങ്കെടുക്കില്ല. സുപ്രീംകോടതി വിധി വരുന്ന അന്നുതന്നെ തിരക്കുപിടിച്ച് യോഗം നടത്തേണ്ട ആവശ്യമില്ല. മുൻ വർഷങ്ങളിൽ യോഗം ചേർന്നത് ഭക്തരുടെ സൗകര്യങ്ങൾക്കായിട്ടാണ്. ഇപ്പോൾ വിളിക്കുന്നത് പൊലീസിനെ വിന്യസിക്കാനാണ്. ഭക്തരുടെ താൽപര്യത്തിനെങ്കിൽ പൊലീസിനെ മാറ്റണം.
ഓൺലൈൻ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്ടറിൽ എത്തിച്ച് സർക്കാറിെൻറ തീരുമാനം നടപ്പാക്കട്ടെ എന്നും ശശികുമാരവർമ പറഞ്ഞു. രഥയാത്ര വിജയമാണെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പട്ടാഴി ക്ഷേത്രത്തിലെത്തിയ രഥയാത്ര തിങ്കളാഴ്ച രാവിലെ വെട്ടിക്കവലനിന്ന് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.