തിരുവനന്തപുരം: ആലപ്പാട് വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി എടുക്കുമെന്ന് മന്ത് രി ഇ.പി ജയരാജൻ. ആലപ്പാട് ഖനനം നിർത്തില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെ പൂട്ടിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ സന്നദ്ധമാണ്.
സമരം നടത്തുന്നവർ ആരാണെന്ന് അറിയില്ല. സർക്കാറുമായുള്ള ചർച്ചക്ക് ശേഷം സെക്രട്ടേറിയറ്റിലെ ഏതോ ഒരു ഉദ്യോഗസ്ഥൻെറ ഉപദേശം അവർ തേടിയിരുന്നു. അതിനു ശേഷം സമരം നീട്ടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.