ആലത്തൂർ: പരിമിതികളെ വകഞ്ഞുമാറ്റി പാട്ടും വർണ്ണവും ഒപ്പം കായിക മികവും ചേർത്തുവെച്ച ആലത്തൂരിലെ പ്രണവ്, അക്ഷരവീടിെൻറ സ്നേഹത്തണലിൽ. കോവിഡ് മാനദണ്ഡം പാലിച്ച്, വെള്ളിയാഴ്ച രാവിലെ അക്ഷര വീട് അങ്കണത്തിൽ നടന്ന ലളിതമായ നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം.പി വീട് സമർപ്പണം നിർവഹിച്ചു. ആലത്തൂർ പഞ്ചായത്തിലെ അരങ്ങാട്ടുപറമ്പിലാണ് പ്രണവിെൻറ പ്രതിഭക്കുള്ള ആദരമായി സമർപ്പിക്കപ്പെടുന്ന 'ഖ' അക്ഷര വീട് ഉയർന്നിരിക്കുന്നത്.
ജന്മനാ ഇരുകൈകളുമില്ലാത്ത 21കാരനായ പ്രണവ്, ചിത്രംവരച്ചും പാട്ടുപാടിയും നൃത്തംചെയ്തും കായികമത്സരങ്ങളിൽ പെങ്കടുത്തും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുേമ്പാഴും സ്വന്തമായി വീട് എന്നത് സ്വപ്നം മാത്രമായിരുന്നു. മലയാളത്തിലെ മധുരാക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമ'വും, അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് വീട് നിർമ്മിച്ചത്. ആലത്തൂർ കൃപ ചാരിറ്റബിൾ സൊസൈറ്റി ആൻറ് കൃപ പാലിയേറ്റീവ് കെയർ യൂണിറ്റ് മുഖേന കീ സ്റ്റോൺ ബിൽഡേഴ്‌സ് ഉടമ എഞ്ചിനീയർ എസ്. ഉമ്മർ ഫാറൂഖാണ് വീട് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്.
2018 ഒക്ടോബർ ഒമ്പതിന് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആലത്തൂർ മുൻ എം.പി പി.കെ. ബിജുവാണ് വീടിെൻറ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് വീടിെൻറ രൂപകൽപ്പന നിർവഹിച്ചത്. ശ്രീജിത്ത് പ്രസാദ്, അശ്വിൻ എന്നിവരുടെ മോൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
സമർപ്പണ ചടങ്ങിൽ 'ഖ' അക്ഷരം നാമകരണം ചെയ്ത വീടിെൻറ ഫലകം പ്രണവിന്, നിർമ്മാണ കമ്മിറ്റി രക്ഷാധികാരി കെ.ഡി. പ്രസേനൻ എം.എൽ.എ കൈമാറി. എം.എൽ.എ, പ്രണവിനെ പൊന്നാട അണിയിച്ചു. ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ, ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി ബാബു, പഞ്ചായത്തംഗം പി. വിജയൻ, എ. ഉസ്മാൻ, മാധ്യമം ചീഫ് റീജിയണൽ മാനേജർ വി.സി മുഹമ്മദ് സലിം, പി.എസ്. അബൂഫൈസൽ എന്നിവർ പങ്കെടുത്തു.
അക്ഷരവീടുകളിൽ ജില്ലയിൽ നിർമ്മാണം പൂർത്തിയായ മൂന്നാമത്തെ വീടാണ് പ്രണവിന് സമർപ്പിച്ചത്. നേരത്തെ, ദേശീയ ഹൈജംബ് താരം നെന്മാറയിലെ എം. ജിഷ്ണക്ക് 'ഏ' എന്ന് നാമകരണംചെയ്ത അക്ഷര വീടും ചിത്രകാരി പുതുക്കോട് അപ്പക്കാെട്ട ഉമ്മുകുൽസുവിന് 'ഗ' എന്ന് നാമകരണം ചെയ്ത അക്ഷരവീടും കൈമാറിയിരുന്നു. ദേശീയ കായിക താരം ചാന്ദ്നിക്ക് പൊൽപ്പുള്ളി വേർകോലിയിൽ അക്ഷര വീടിെൻറ നിർമ്മാണം പൂർത്തിയായിവരികയാണ്. സിനിമ താരം പവിത്രനുള്ള വീടിെൻറ നിർമ്മാണം പുലാപ്പറ്റയിൽ ഉടൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.