ഇൻറർനെറ്റ് യുഗത്തിലും ഒാൺലൈനാകാതെ ആകാശവാണി

കാസർകോട്: ഇൻറർനെറ്റ് യുഗത്തിലും ഒാൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ ആകാശവാണി പിറകിൽ. സ്വകാര്യ റേഡിയോ നിലയങ്ങൾ വിവര സേങ്കതികതയുടെ അനന്ത സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തുേമ്പാഴാണ് ആകാശവാണിയുടെ ഇൗ ഒഴിഞ്ഞുമാറൽ . കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊച്ചി, ദേവികുളം, കണ്ണൂർ, കോഴിക്കോട്, മഞ്ചേരി തുടങ്ങി പ്രധാന റേഡി യോ സ്റ്റേഷനുകൾ എട്ട് എണ്ണമാണുള്ളത്. പുതുതായി തുടങ്ങുന്ന സ്വകാര്യ റേഡിയോ നിലയങ്ങൾ പോലും ഇപ്പോൾ ഇൻറർനെറ്റിൽ യഥേഷ്ടം ലഭ്യമാണ്. എന്നാൽ ആകാശവാണിയുടെ തിരുവനന്തപുരം അനന്തപുരി എഫ്.എം നിലയം ഒഴികെ മലയാളം നിലയങ്ങൾ ഓൺ ലൈൻ ആയിട്ടില്ല എന്നത് ഡിജിറ്റൽ യുഗത്തിലും പോരായ്മയായി നിലനിൽക്കുന്നു.

ഇന്നത്തെ നിലയിൽ വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെതന്നെ നിലയങ്ങൾ ഒാൺലൈൻ ആക്കുവാൻ സാധിക്കും. ഗൃഹാതുരത മനസ്സിൽ സൂക്ഷിക്കുന്ന മലയാളിക്ക് ലോകത്തിെൻറ ഏതു കോണിൽ നിന്നും ആകാശവാണി നിലയങ്ങൾ വിരൽതുമ്പിൽ ലഭ്യമാകുന്നതിനുള്ള സാധ്യതയാണ് ഇൗ മെല്ലെപ്പോക്ക് നയം കൊണ്ട് ഇല്ലാതാവുന്നത്. ആകാശവാണി നിലയങ്ങളുടെ എഴുത്തുപെട്ടിയിൽ ശ്രോതാക്കൾ ഇൗ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

സാധാരണ ഗതിയിൽ എഫ്.എം നിലയങ്ങൾ 80 കിലോമീറ്റർ സ്റ്റേഷൻ പരിധിയിലാണ് ലഭ്യമാകുക. എന്നാൽ ഇൻറർനെറ്റ് റേഡിയോ ആകുന്നതോടെ ലോകത്തിെൻറ ഏതു കോണിൽനിന്നും ലഭിക്കുന്നു. പരസ്യങ്ങളും മറ്റും ലഭിക്കുന്നതുവഴി ആകാശവാണിയുടെ വരുമാനവും ഇതുവഴി വർധിക്കും. നിലവിൽ ആകാശവാണിയിലെ ചില പരിപാടികളോട് താൽപര്യമുള്ളവർ സ്ട്രീമിങ് വഴി ഇൻറർനെറ്റിൽ ലഭ്യമാക്കാറുണ്ടെങ്കിലും ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. ആകാശവാണി കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസാർ ഭാരതി എന്ന സ്വയംഭരണ സ്ഥാപനത്തിെൻറ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഇൻറർനെറ്റ് സ്ട്രീമിങിന് തയ്യാറായി വിവിധ നിലയങ്ങൾ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രസാർ ഭാരതിയുടെ നിലപാട് അനുകൂലമല്ലെന്ന് പറയപ്പെടുന്നു.

Tags:    
News Summary - Akashavani Internet radio-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.