കാളികാവ്: പ്ലാസ്മ തെറപ്പിയിലൂടെ കോവിഡിൽനിന്ന് മുക്തനായി അജിത്കുമാര്‍ ജീവിതത്തിലേക്ക് തിരിച്ചുനടന്നപ്പോൾ തുന്നിച്ചേര്‍ത്തത് സൗഹാര്‍ദത്തിെൻറ ഇഴയടുപ്പം കൂടി. രോഗശമനം നേടിയ തിരൂർ സ്വദേശി അബ്ദുല്‍ ലത്തീഫ്, പെരിന്തൽമണ്ണ സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ഡൽഹി പൊലീസിൽ അസി. ഇൻസ്പെക്ടറായ പുല്ലങ്കോട് കേളുനായര്‍പടിയിലെ പൂസ്സാലിത്തൊടി അജിത് കുമാർ രോഗമുക്തി നേടിയത്. സൗഹൃദക്കൂട്ടിലേക്ക് രണ്ടുപേരെ കൂടി ജീവനോളം അടുപ്പത്തോടെ ചേർത്തുനിർത്താനായ നിർവൃതിയിലാണ് അജിത് കുമാർ.ജൂണ്‍ 14നാണ് കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍നിന്ന് നെടുമ്പാശ്ശേരി വഴി അജിത് കുമാർ നാട്ടിലെത്തിയത്. അടുത്ത ദിവസം പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കുടുംബസമേതം എത്തി.
നാലുപേരുടെയും പരിശോധന നടത്തിയതിൽ അജിത് കുമാറിന് പോസിറ്റിവ്. നില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റി. കുടുംബാംഗങ്ങൾ വീട്ടില്‍ ക്വാറൻറീനില്‍ പോവുകയും ചെയ്തു. സ്ഥിതി ഗുരുതരമായതിനാൽ ഒരാളുടേതിന് പകരം രണ്ടാളുടെ പ്ലാസ്മയാണ് േവണ്ടി വന്നത്. സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതി അബ്ദുല്‍ കലാമില്‍നിന്ന് മെഡല്‍ നേടിയയാളാണ് അജിത് കുമാര്‍. 30 വർഷത്തോളമായി സർവിസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.