മലപ്പുറം: ഒക്ടോബർ 20 വിമാനങ്ങളെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്നവരുടെ ദിനം. തിരക്കേറിയ ആകാശപാതയിൽ വിമാനങ്ങൾ കൂട്ടിമുട്ടാതെയും സുരക്ഷിതമായും പറക്കാൻ സഹായിക്കുന്ന എയർട്രാഫിക് കൺട്രോളർമാരുടെ ദിവസമാണിന്ന്. ലോകത്ത് ഏറ്റവും സമ്മർദമേറിയ തൊഴിലുകളിലൊന്നായി അന്താരാഷ്ട്ര തൊഴിൽ സംഘടന (െഎ.എൽ.ഒ) രേഖപ്പെടുത്തിയതാണ് വ്യോമഗതാഗത നിയന്ത്രണം.
സാധാരണ റോഡുകളുടെ രീതിയിൽ ആകാശത്തും േവ്യാമയാന പാതകളുണ്ട്. മണിക്കൂറിൽ 800-900 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനങ്ങൾ, 350-440 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ടർബോജെറ്റ് വിമാനങ്ങൾ, െഹലികോപ്ടറുകൾ തുടങ്ങിയവ ആകാശത്തും ഗതാഗതം ദുഷ്കരമാക്കുന്നുണ്ട്.
ഇവ വിമാനത്താവളങ്ങളുടെ മുകളിലൂടെ ചെല്ലുകയും പലയിടങ്ങളിലും സന്ധിക്കുകയും ചെയ്യുേമ്പാൾ റോഡുകളിലേതുപോലെ നാൽക്കവല പ്രശ്നം സൃഷ്ടിക്കുന്നു. ഇവ നിയന്ത്രിച്ച് സുരക്ഷിതമായി വ്യോമയാത്ര ഒരുക്കുക എന്നതാണ് പ്രാഥമികമായി എയർട്രാഫിക് കൺട്രോളർമാരുടെ ചുമതല.
യാത്രക്ക് മുമ്പ് പാർക്കിങ് സ്റ്റാൻഡിൽനിന്ന് വിമാനം ചലിക്കാൻ അനുമതി നൽകുന്നത് മുതൽ ഇവരുടെ ജോലി ആരംഭിക്കും. യാത്ര അവസാനിപ്പിച്ച് വിമാനം സുരക്ഷിതമായി നിർത്തിയിടുന്നതുവരെ എയർ ട്രാഫിക് കൺട്രോളറുടെ സാന്നിധ്യമുണ്ട്. വിമാനങ്ങളെ നേരിൽകണ്ട് പറന്നുയരുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുകയാണ് വിമാനത്താവളങ്ങളിലെ കൺട്രോൾ ടവറിൽ ചെയ്യുന്നത്. പറന്നുയർന്നാൽ വിമാനങ്ങളുടെ നിയന്ത്രണം കൺട്രോൾ ടവറിൽനിന്ന് അപ്രോച്ച് കൺട്രോൾ റഡാറിലേക്ക് മാറും. വിമാനത്താവളത്തിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളെയും നിയന്ത്രിക്കുന്നത് അപ്രോച്ച് കൺട്രോൾ യൂനിറ്റിൽനിന്നാണ്. ഒാരോ വിമാനത്താവളത്തിനും നിശ്ചയിച്ച വ്യോമപരിധിയിൽ നിയന്ത്രണം അതാതിടങ്ങളിലെ കൺട്രോൾ യൂനിറ്റിനായിരിക്കും.
പൈലറ്റ് പറയുന്നത് കേൾക്കുക, മനസ്സിലാക്കുക, ആസൂത്രണം ചെയ്യുക, സംഭവ്യമായവയെ മുൻകൂട്ടി കാണുക, ആവശ്യമായ സന്ദേശങ്ങൾ കൃത്യസമയത്ത് കൈമാറുക തുടങ്ങി 18ഒാളം കാര്യങ്ങളാണ് ഒരേസമയം കൺട്രോളർമാർ ചെയ്യേണ്ടത്.
ഇൻറർനാഷനൽ ഫെഡറേഷൻ ഒാഫ് എയർട്രാഫിക് കൺട്രോൾ അസോസിയേഷൻ (ഇഫാക) നിലവിൽവന്ന ദിവസമാണ് ലോക എയർട്രാഫിക് കൺട്രോൾ ദിനമായി ആചരിക്കുന്നതെന്ന് കോഴിക്കോട് വിമാനത്താവളത്തിലെ എ.ടി.സി ജോയൻറ് ജനറൽ മാനേജറും അസോസിയേഷൻ സെക്രട്ടറിയുമായ ഒ.വി. മാക്സിസ് പറഞ്ഞു. െഎക്യരാഷ്ട്ര സംഘടന അംഗീകരിച്ച ദിവസമാണിതെന്നും ലോകത്ത് വിവിധ വിമാനത്താവളങ്ങളിലായി 50,000ത്തോളം എയർട്രാഫിക് കൺട്രോളർമാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.