കണ്ണൂർ: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും താളം തെറ്റി എയര്‍ ഇന്ത്യ സർവീസ്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കി. കണ്ണൂരിൽ 5.15ന് പുറപ്പെടേണ്ട ദമ്മാം, 9.30ന് പുറപ്പെടേണ്ട അബൂദബി സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. ഇന്നലെ ഷാര്‍ജ, അബൂദബി, ദമ്മാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകൾ റദ്ദാക്കിയിരുന്നു.
75 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇന്നും 50 സർവീസുകൾ വരെ മുടങ്ങുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയോടെ പ്രവർത്തനം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ. സമരത്തെ തുടര്‍ന്ന് മുടങ്ങിയ യാത്രക്കാരെ വരും ദിവസങ്ങളിലെ വിമാന സര്‍വിസുകളില്‍ കൊണ്ടുപോകുമെന്നും ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടവര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
വിമാനങ്ങൾ റദ്ദാക്കിയതുമൂലം നഷ്ടപരിഹാരം ഉൾപ്പെടെ 30 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 170ലധികം വിമാനങ്ങളാണ് സമരംമൂലം റദ്ദാക്കേണ്ടി വന്നത്. ഒത്തുതീർപ്പിന്‍റെ ഭാഗമായി, പണിമുടക്കിയ 25 ജീവനക്കാർക്ക് നൽകിയ പിരിച്ചുവിടൽ നോട്ടീസ് പിൻവലിച്ചിരുന്നു.
മാനേജ്മെന്റിന്‍റെ കെടുകാര്യസ്ഥതയിലും ജീവനക്കാരോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് ഒരു വിഭാഗം ജീവനക്കാർ കൂട്ട മെഡിക്കൽ ലീവ് എടുത്ത് സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.