ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്ന് കെ. മുരളീധരൻ: ‘മോദിയോട് ചോദിച്ചാൽ മകൾ അകത്താകുമെന്ന് പിണറായിക്ക് പേടി’

തൃശൂര്‍: രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. രാഹുലിനെ ദുർബലപ്പെടുത്താൻ പിണറായി ശ്രമിക്കുന്നു. പിണറായിയുടെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതു മുഴുവൻ രാഹുലിനോടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിക്കുന്നില്ല. മോദിയോടു ചോദിച്ചാൽ തന്റെ മകൾ അകത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹൻ ഭാഗവതിനേക്കാൾ ആർ.എസ്.എസി​െൻറ ഭാഷയിൽ സംസാരിക്കുന്നത് പിണറായിയാണ്. എത്രയോ പ്രവർത്തകർ ചോര ചീന്തി വളർത്തിയ പ്രസ്ഥാനമാണു കമ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയെ ആർ.എസ്.എസി​െൻറ ആലയിൽ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരനെന്ന ദുഷ്പേര് ഭാവിയിൽ പിണറായിക്കുണ്ടാകും.

ഈ തിരഞ്ഞെടുപ്പ് മോദി– പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കും. ചില തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ തൃശൂരി​െൻറ തനി തങ്കം എന്നൊക്കെയാണ് എഴുതിയിട്ടുള്ളത്. ആരാണു തനി തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്നും മുരളീധരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി കാണുന്നതിനു മുൻപേ തൃശൂർ കണ്ട ആളാണു ഞാൻ. യു.ഡി.എഫ് ജയിക്കണമെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - Against Pinarayi, UDF candidate k muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.