ആബിദ്
നിലമ്പൂർ: ഭണ്ഡാരവും ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ ശേഷം തൊണ്ടിമുതലുമായി ക്ഷേത്രമുറ്റത്ത് കിടന്നുറങ്ങിയയാൾ പിടിയിലായി.
വഴിക്കടവ് കമ്പളക്കല്ല് സ്വദേശി കുന്നുമ്മല്‍ ആബിദിനെയാണ് (35) നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലമ്പൂര്‍ മമ്മുള്ളി കുട്ടിച്ചാത്തന്കാവിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ വിളക്ക് വെക്കാനെത്തിയ സെക്രട്ടറി പാലശ്ശേരി വേണുഗോപാലനാണ് ഓഫിസിന് സമീപത്ത് കിണറിനോട് ചേര്‍ന്ന് ഒരാൾ കിടന്നുറങ്ങുന്നതായി കണ്ടത്.
പൊലീസെത്തി ചോദ്യം ചെയ്യുകയും ക്ഷേത്രം പരിശോധിക്കുകയും ചെയ്തതോടെയാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളില്‍ നിന്ന് നാലായിരത്തിലേറെ രൂപ കണ്ടെടുത്തു. നാണയങ്ങള്‍ ഒഴിവാക്കി ഭണ്ഡാരത്തിലെ നോട്ടുകള്‍ മാത്രമാണ് എടുത്തതെന്ന് പ്രതി പറഞ്ഞു.
മദ്യലഹരിയിലായിരുന്നു. മുതീരി പള്ളിയറക്കല്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് എൺപതിനായിരത്തോളം രൂപ കവർന്നതുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.