കോട്ടയം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ അേന്വഷണം ഇഴയുന് നു. സംഘാടകർക്കെതിരെ കേെസടുത്തതായി പറയുന്ന പൊലീസ്, തുടർനടപടി സ്വീകരിച്ചിട്ടില്ല. മീറ്റിെൻറ സംഘാടകരായ അത് ലറ്റിക് അസോസിയേഷൻ ഭാരവാഹികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആേക്ഷപമുണ്ട്. മരിച്ച അഫീലിെൻറ കുടുംബവും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി അഫീലിെൻറ പിതാവ് ജോൺസൺ ആരോപിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകും. പൊലീസിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഫീലിെൻറ ഫോണിലെ കാൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തെന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒക്ടോബർ മൂന്ന്, നാല് തീയതികളിലെ കാൾ ലിസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്നും ഇത് സംഘാടകരെ രഷിക്കാനാണെന്നും കുടുംബം പറയുന്നു. സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ വളൻറിയറായി അഫീൽ പോയത് സംഘാടകർ വിളിച്ചിട്ടാണ്. എന്നാൽ, അപകടശേഷം അഫീൽ വളൻറിയറല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ട്. ഇതിെൻറ ഭാഗമായാകും കാൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. അപകടം നടന്നതിെൻറ പൂര്‍ണ ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. എന്നാൽ, അവർ കൈയൊഴിയുകയാണ്. ഇത് ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും അഫീലിെൻറ പിതാവ് പറഞ്ഞു.
അതേസമയം, അേന്വഷണം നടക്കുകയാണെന്നും കാൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അഫീലിെൻറ ഫോൺ പരിശോധനക്കായി സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ചാടൻ തുടർനടപടിയുണ്ടാകുമെന്ന് പാലാ സി.ഐ വി.എ. സുരേഷ് പറഞ്ഞു. മാതാപിതാക്കളുെട ആക്ഷേപങ്ങൾ അടക്കം പരിേശാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരേത്ത സർക്കാർ നിയോഗിച്ച അേന്വഷണസംഘം സംഘാടനത്തിൽ പിഴവുണ്ടായതായി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
ഒക്ടോബര്‍ നാലിന് പാലാ മുനസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മീറ്റിനിടെയാണ് പാലാ സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചൊവ്വൂര്‍ കുറിഞ്ഞംകുളം ജോര്‍ജ് ജോണ്സെൻറ മകനുമായ അഫീല്‍ ജോണ്സെൻറ തലയില്‍ ഹാമര്‍ വീണത്. ഗുരുതര പരിക്കേറ്റ അഫീൽ ചികിത്സയിലിരിക്കെ ഈ മാസം 21ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.