കൊച്ചി: കേരള ഹൈകോടതി ജഡ്ജായി അഡ്വ. സി. എസ് ഡയസിനെ നിയമിച്ച് കേന്ദ്ര നിയമ മന്ത്രാല യം ഉത്തരവിട്ടു. ഹൈകോടതി അഭിഭാഷകനായ ഡയസ് എറണാകുളം സ്വദേശിയാണ്. പരേതനായ അഡ്വ. ആ ർ.ജി ഡയസിെൻറ മകനാണ്.
തിരുവനന്തപുരം ഗവ. േലാ കോളജിൽനിന്ന് 1992ൽ നിയമ ബിരുദമെടുത്തശേഷം ഹൈകോടതിയിലും സമീപ കോടതികളിലുമായി പ്രാക്ടീസ് ആരംഭിച്ചു. 2012 മുതൽ മൂന്നു വർഷം കേന്ദ്ര സർക്കാറിെൻറ സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2016 മുതൽ കേരള ഹൈകോടതിയുടെ സ്റ്റാൻഡിങ് കൗൺസലാണ്. റെയിൽവേ, ഇന്ത്യൻ ഒായിൽ കോർപറേഷൻ എന്നിവയുടെ അഭിഭാഷകനായിരുന്നു.
അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കൾ: അഡ്വ. റെയ്മണ്ട് ഡയസ് (ഓക്ലൻറ് യൂനിവേഴ്സിറ്റിയിൽ നിയമ ബിരുദാനന്തര ബിരുദ വിദ്യാർഥി), റിനേറ്റ ഡയസ് (അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനി, തൃശൂർ അമല മെഡിക്കൽ കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.