ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. ആലുവ ജയിലില്‍ ശനിയാഴ്ച വൈകീട്ട് 3.15ഓടെയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് നടി സബ് ജയിലില്‍ എത്തുകയായിരുന്നു. ആലുവ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് റിനുവിന്‍െറ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
പ്രതികളായ മാര്‍ട്ടിന്‍, പ്രദീപ്, സലിം, മണികണ്ഠന്‍ എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടന്നത്. ഇതിനായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നവരടക്കം ഇരുപത്തഞ്ചോളം പേരെ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിച്ചു. പ്രതികളെ നടി തിരിച്ചറിഞ്ഞതായാണ് വിവരം. തിരിച്ചറിയല്‍ പരേഡിനുശേഷം വൈകുന്നേരം 4.45ഓടെ നടി ജയിലില്‍നിന്ന് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.