തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പര ാമര്ശത്തിെനതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്ന് കോൺഗ്രസ് പ്രവർ ത്തക സമിതിയംഗം എ.കെ. ആൻറണി. പ്രസ്ക്ലബിെൻറ ‘ജനായത്തം- 2019’ പരിപാടിയിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മതേതരപാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് കമീഷൻ അംഗികാരവുമുണ്ട്. അവര്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ താല്പര്യം കൂടുതല്‍ സംരക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ അമ്പത് വര്‍ഷമായി കോൺഗ്രസിെൻറ സഖ്യകക്ഷിയാണ്. ഏഴു വർഷം സി.പി.െഎക്കും രണ്ടര വർഷം സി.പി.എമ്മിനും ഒപ്പം ഉണ്ടായിരുന്നു. അവര്‍ക്ക് കേരളത്തില്‍ ആദ്യമായി മന്ത്രിസ്ഥാനം നല്‍കിയത് ഇ.എം.എസ് സര്‍ക്കാറാണ്.
10 വർഷം മൻമോഹൻ സിങ് സർക്കാറിൽ മന്ത്രിയായ ഇ. അഹമ്മദുമായി പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ യോഗി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് എതിർക്കാതിരുന്ന വിദ്വേഷമാണ് ഇന്ന് പ്രകടിപ്പിക്കുന്നത്. ആ പരിപ്പും നാലാംകിട രാഷ്ട്രീയവും ഇവിടെ വേവിെല്ലന്നും ആൻറണി പറഞ്ഞു. വയനാട്ടിലെ ഗോത്രവിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വിസ് പരീക്ഷയിലെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ശ്രീധന്യയെ ആൻറണി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.