നെടുങ്കണ്ടം: നിക്കറിനുള്ളിൽ മലവിസർജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയുടെ ബാഗ ിൽ പുസ്തകങ്ങൾക്കൊപ്പം വിസർജ്യം അധ്യാപിക പൊതിഞ്ഞ് കൊടുത്തുവിട്ടെന്ന കേസിൽ കു ട്ടിക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.
ദേശീയ മനുഷ്യാവകാശ കമീഷനാണ് കുട്ടി നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചത്.
ഉത്തരവാദിയായ അധ്യാപികക്കെതിരെ നടപടി എടുക്കാനും ഉത്തരവിട്ടു. നെടുങ്കണ്ടം എസ്.ഡി.എ സ്കൂൾ അധികൃതർക്കെതിരെയും അധ്യാപികക്കെതിരെയും പൊതുപ്രവർത്തകനും ഹൈകോടതി അഭിഭാഷകനുമായ ജോബിൻ ജോളി 2018 ഒക്ടോബർ രണ്ടിന് ദേശീയ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും കമീഷൻ പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.