കോട്ടയം: നഗരമധ്യത്തിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി രാധക്ക് ജീവപര്യന്തം തടവും 65,000 രൂപ പിഴയും. കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 15,000 രൂപ പിഴയും ആസിഡ് ആക്രമണത്തിന് 10 വർഷം തടവും 50,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം തടവുമാണ് ജില്ല സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ വിധിച്ചത്.
പത്തനംതിട്ട ളാഹ സ്വദേശിയും ലൈംഗിക തൊഴിലാളിയുമായിരുന്ന ശാലിനിയെ (38) കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം കഞ്ഞിക്കുഴിയിൽ വാടകക്ക് താമസിച്ചിരുന്ന മറ്റൊരു ലൈംഗിക തൊഴിലാളി തിരുവന്തപുരം സ്വദേശിയായ രാധയെ (52) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2014 ജനുവരി 14നായിരുന്നു സംഭവം. കോട്ടയം സ്റ്റാർ ജങ്ഷന് സമീപത്തുെവച്ച് രാധ, ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 27 സാക്ഷികളെയും 38 പ്രമാണങ്ങളും 14 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് വേണ്ടി ഹാജരാക്കി. കോട്ടയം വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ. തോമസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.