15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വർഷം തടവ്

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 57 വർഷം തടവും 3.25 ലക്ഷം രൂപ പിഴയും. കൂവേരി തേറണ്ടി സ്വദേശി പി.വി. ദിഗേഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2020 ജൂലൈയിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് സമീപത്തെ റബർ തോട്ടത്തിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പലതവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ എൻ.കെ. സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. 

Tags:    
News Summary - Accused gets 57 years in prison for molesting 15 year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.