രമേശ് ചെന്നിത്തല
തൊടുപുഴ: ശബരിമല സ്വർണ കൊള്ളയുടെ അന്വേഷണത്തിൽ മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൊടുപുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ടി പ്രവർത്തിക്കുന്നത് കോടതി നിർദേശ പ്രകാരമാണ്.
അതുകൊണ്ട് തന്നെ അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് സർക്കാർ നിലപാട്. ചെക്രമുടി കൈയ്യേറ്റം ഉൾപ്പടെ ഇടുക്കിയിലെ ഒരു കൈയ്യേറ്റവും സർക്കാർ അംഗീകരിക്കില്ല. സസ്പെൻഷൻ കാലാവധി കഴിഞ്ഞത് കൊണ്ടാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ പ്രവേശിച്ചത്. വിജിലൻസ് അന്വേഷണം വേണോ എന്ന് പരിശോധിച്ച് തീരുമാനിക്കും. ഓപറേഷൻ തൂഫാൻ പദ്ധതിയിൽ ഇടുക്കിയുടെ ഭൂപ്രകൃതി അനുസരിച്ച് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.