രാകേഷ്

പോക്സോ കേസിൽ പ്രതിക്ക് 20 വർഷം തടവ്

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 25,000 രൂപ പിഴയും. ഇയാൽ ആദൂർ ദേശത്ത് ചുക്കിരിവളപ്പിൽ വീട്ടിൽ രാകേഷ് എന്ന കുഞ്ഞിക്കണ്ണനെയാണ് (31) പോക്സോ നിയമ പ്രകാരം വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം നാലു മാസം അധിക തടവും വിധിച്ചു. 2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എരുമപ്പെട്ടി എസ്.ഐ ആയിരുന്ന അബ്ദുൽഹക്കീം രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ കെ.കെ. ഭൂപേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ. സീനത്ത് ഹാജരായി. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫിസർ സോജുമോൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Tags:    
News Summary - Accused gets 20 years in prison in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.