തൃപ്പൂണിത്തുറ: പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന അഭിലാഷ് ടോമി യാത്രക്കിടെ അപകടത്തിൽപ ്പെട്ടതറിഞ്ഞ് ആശങ്കപ്പെട്ടെങ്കിലും ആത്മധൈര്യം കൈവിടാതെ മകെൻറ വിളി കേൾക്കാൻ ആകാംക്ഷയോടെ കാതോർത്തിരിക്കുകയാണ് മാതാപിതാക്കൾ. ഉദയംപേരൂർ കണ്ടനാട് സുരഭി നഗറിൽ വല്യോറ വീട്ടിൽ റിട്ട. ലഫ്. കമാൻഡർ വി.സി. ടോമിയുടെയും വത്സമ്മയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് അഭിലാഷ്. ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന അനീഷ് സഹോദരനാണ്.
അഭിലാഷിെൻറ രണ്ടാം വട്ട ലോക സഞ്ചാരത്തിനിടെയാണ് പായ് വഞ്ചി അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ കൊടുങ്കാറ്റടിച്ച് പായ് വഞ്ചിക്ക് കേടുപറ്റി അഭിലാഷ് ടോമിക്ക് പരിക്കേറ്റതെന്നാണ് വിവരം. നടുവിനും, കാലിനുമാണ് പരിക്കെന്നാണ് വിവരം. ഇനിയും യാത്ര തുടരാനാവില്ലെന്നും പറയുന്നു. പരിക്കേറ്റ അഭിലാഷ് ടോമിയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കടൽയാത്രയിൽ ഏറെ കമ്പമുള്ള അഭിലാഷ് ഏകനായി ലോകം ചുറ്റിയ രണ്ടാമത്തെ ഏഷ്യക്കാരനും ആദ്യത്തെ ഇന്ത്യക്കാരനും മലയാളിയുമാണ്.
2012 നവംബർ ഒന്നിനാണ് മുംബൈ തീരത്തുനിന്ന് പോയ പായ് വഞ്ചിയിൽ ലോകം ചുറ്റാൻ അഭിലാഷ് ഒറ്റക്ക് യാത്ര തിരിക്കുന്നത്. നാല് ലക്ഷത്തോളം കിലോമീറ്റർ യാത്ര ചെയ്ത് 2013 ഏപ്രിൽ ആറിന് മുംബൈ തീരത്ത് തിരിച്ചെത്തിയ അഭിലാഷിനെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നേരിട്ടെത്തിയാണ് വരവേറ്റത്. രാജ്യത്തെ രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ കീർത്തിചക്രയിലൂടെ രാജ്യം അേദ്ദഹത്തെ ആദരിച്ചിരുന്നു. കടൽയാത്രയിൽ വൻ പ്രതിസന്ധികളും, അപകടങ്ങളും തരണം ചെയ്താണ് ആദ്യ യാത്ര അഭിലാഷ് വിജയകരമായി പൂർത്തിയാക്കിയത്. ഈ യാത്രയിൽ ഉടനീളമുണ്ടായ അനുഭവങ്ങളുടെ കരുത്തുമായിട്ടാണ് അതിലും വലിയൊരു യാത്രക്കായി അഭിലാഷ് ടോമി വീണ്ടും പുറപ്പെട്ടത്. ഗോവയിലെ അക്വാറിസ് ഷിപ്യാർഡിൽ നിർമിച്ച തുരിയ എന്ന പായ് വഞ്ചിയിലാണ് അഭിലാഷ് ടോമിയുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.