പഴനിയിൽ ഭർത്താവിനോടൊത്ത് തീർഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു

കണ്ണൂർ: പഴനിയിൽ തീർഥാടനത്തിന് പോയ മലയാളി യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ സ്വദേശികള്‍ക്കാണ് ക്രൂര പീഡനം നേരിട്ടത്. അതിക്രമം തടയാനെത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത് .

ജൂണ്‍ 19ന് ആണ് സംഭവം. ക്രൂര പീഡനം നടന്നിട്ട് 20 ദിവസം പിന്നിടുമ്പോഴും എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത നിലയിൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവതി. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിന് മർദനമേറ്റുവെന്നാണ് റിപ്പോർട്ട്.

പാലക്കാട് നിന്നും ട്രെയിന്‍മാര്‍ഗം പഴനിയിലെത്തിയതായിരുന്നു ദമ്പതികള്‍. സന്ധ്യയോടെ ഭക്ഷണം വാങ്ങാനായി സത്രീയെ റോഡരികില്‍ നിര്‍ത്തി അടുത്ത ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഇവരെ ബലം പ്രയോഗിച്ച് അടുത്ത ലോഡ്ജിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ലോഡ്ജ് ഉടമയും സംഘവും മര്‍ദ്ദിച്ചു.

ഒരു രാത്രി പൂട്ടിയിട്ട് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ സ്ത്രീ ഇവിടെ നിന്നു രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്നു ദമ്പതികള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരളത്തിലേക്കു മടങ്ങി. സംഭവം പുറത്തറിയിക്കാതെ വീട്ടില്‍ കഴിയുകയായിരുന്നു. എന്നാൽ സ്ത്രീയുടെ ആരോഗ്യ നില മോശമായതോടെ ചികില്‍സ തേടുകയായിരുന്നു.

Tags:    
News Summary - A Malayalee woman was abducted and brutally tortured while going on a pilgrimage with her husband in Palani.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.