ബാങ്ക് വായ്പ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

പുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായ കർഷകനെ വീടിനടുത്തെ തോട്ടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെയാണ് (60) മരിച്ച നിലയിൽ കണ്ടെത്തിയത്.

രാജേന്ദ്രൻ നായർ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശ സഹിതം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നും പുൽപള്ളി സർവിസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാൽ, 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ ഈ ഭൂമിയുടെ രേഖവെച്ച് ബിനാമി സംഘം തട്ടിയെടുത്തെന്നും വീട്ടുകാർ പറഞ്ഞു. തന്റെ പേരിൽ ബാങ്കിൽ വൻ തുക ബാധ്യതയുണ്ടെന്ന് അറിഞ്ഞതുമുതൽ ഇദ്ദേഹം മനോവിഷമത്തിലായിരുന്നു.

താനറിയാതെ ഭരണസമിതിയിലെ ചിലർ ചേർന്ന് പണം തട്ടിയെടുത്തെന്നു ചൂണ്ടിക്കാണിച്ച് ഇദ്ദേഹം പരാതി നൽകിയിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കേസിപ്പോൾ ഹൈകോടതിയിലാണ്. ജലജയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കൾ: രാംജിത്ത്, ശ്രീജിത്ത്. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ. 

Tags:    
News Summary - A farmer who was defrauded of a bank loan committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.