1. ഷാര്‍ജയില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട

നിലയില്‍ കണ്ടെത്തിയ സ്വര്‍ണ ബാറുകള്‍, 2. മുംബൈയില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണ ചെയിന്‍, 3. ഷാര്‍ജയില്‍നിന്ന്എത്തിയ യാത്രക്കാരനില്‍നിന്ന് പിടികൂടിയ സിഗരറ്റ്

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 880 ഗ്രാം സ്വര്‍ണം പിടികൂടി

വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 56.59 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും 2.04 ലക്ഷം രൂപയുടെ സിഗരറ്റും പിടികൂടി.

ബുധനാഴ്ച രാവിലെ 10.30ന് ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 699.750 ഗ്രാം തൂക്കമുള്ള ആറ് സ്വര്‍ണ ബാറുകളാണ് അധികൃതര്‍ കണ്ടെടുത്തത്. ഇതിന് പൊതുവിപണിയില്‍ 45 ലക്ഷം രൂപ വില കണക്കാക്കുന്നു. അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ചൊവ്വാഴ്ച മുംബൈയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നമ്പര്‍ ഐ എക്‌സ് 554ാം നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് 180.07 ഗ്രാം തൂക്കം വരുന്ന 24 കാരറ്റിന്റെ സ്വര്‍ണ ചെയിന്‍ പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 11.59 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഗോള്‍ഡ് ഫ്ലാക്ക് സിഗരറ്റിന്റെ 12,000 സ്റ്റിക്കുകളും പിടിച്ചെടുത്തു. പൊതുവിപണിയില്‍ ഇതിന് 2.04 ലക്ഷം രൂപ വിലവരും.

Tags:    
News Summary - 880 grams of gold seized at Thiruvananthapuram International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.