ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവ്

പെരിന്തൽമണ്ണ: ബാലികയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പട്ടിക്കുന്നിൽ താമസിക്കുന്ന കട്ടിപ്പാറ ഇളത്തുരുത്തിയിൽ രവീന്ദ്രനെയാണ് (63) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി സൂരജ് ശിക്ഷിച്ചത്.

രണ്ട് ഐ.പി.സി വകുപ്പുകളിലും രണ്ട് പോക്സോ വകുപ്പുകളിലും 20 വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.

പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടറായിരുന്ന രമാദേവി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍ എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    
News Summary - 80 years rigorous imprisonment for the accused in the case of molesting the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.