സ്വർണ്ണ വ്യാപാരിയെ മർദ്ദിച്ച് കൊള്ളയടിച്ച സംഭവം: 4 പേർ അറസ്റ്റിൽ

പാലക്കാട്: സ്വർണ്ണ വ്യാപാരിയെ ബൈക്കിലെത്തിയ മൂവർ സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയും 140 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ച സംഭവത്തിൽ നാലുപേരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം മനിശ്ശേരി മിഥുലാ വിഹാറിൽ മിഥുൻ(25), കണ്ണിയംപുറം ചാത്തൻപ്ലാക്കൽ വീട്ടിൽ വിഷ്ണു എന്ന സൽമാൻ(21), ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറ്റേതിൽ മുഹമ്മദ് അഫ്സൽ(24) കോണിക്കൽ വീട്ടിൽ ശൗരി ദേവ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മൂന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ്ണ വ്യാപാരിയായ മേപ്പറമ്പ് സ്വദേശി അബ്ദുൽ സലാം പുലാമന്തോളിൽ നിന്നും വാങ്ങിയ സ്വർണ്ണാഭരണങ്ങളും പണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പുറകിൽ ബൈക്കിലെത്തിയ മൂവർ സംഘം ബൈക്ക് മുന്നിലിട്ട് തടഞ്ഞു നിർത്തി കത്തികാണിച്ച് മർദ്ദിക്കുകയും ബാഗിലുണ്ടായിരുന്ന സ്വർണ്ണവും പണവും കവർച്ച നടത്തി രക്ഷപ്പെടുകയുമായിരുന്നു.

അന്വേഷണത്തിൽ നിന്നാണ് ഇതിനു പിന്നിൽ അബ്ദുൽ സലാമിന്‍റെ സുഹൃത്ത് മിഥുൻ ആണെന്ന് മനസ്സിലായത്. പിന്നീട് മിഥുനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. മിഥുനും സുഹൃത്തുക്കളു ചേർന്ന് തയ്യാറാക്കിയ കവർച്ചാപദ്ധതിയായിരുന്നു. കൂട്ടു പ്രതികളെ ഒറ്റപ്പാലം ഭാഗത്തു നിന്നും കസ്റ്റഡിയിലെടുക്കുകയും, കളവു മുതലുകൾ മുഴുവൻ പ്രതികളുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.

Tags:    
News Summary - 4 Arrested in Palakkad-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.