തിരുവനന്തപുരം: ആര്യനാട് തേവിയാര് കുന്ന് ഭാഗത്ത് റബ്ബർ തോട്ടത്തിൽ ശനിയാഴ്ച രാവിലെയോടെയാണ് കൂറ്റൻ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. കരിയിലകൾക്കിടയിൽ ചുരുണ്ടു കൂടിയ നിലയിലായിരുന്നു. ഭീതിയിലായ നാട്ടുകാർ ഉടൻ തന്നെ നെടുമങ്ങാട്, പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ സ്നേക്ക് ക്യാച്ചറും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രോഷ്നിയും സംഘവും എത്തി. ഏറെ പണിപ്പെട്ടും സാഹസികവുമായാണ് രോഷ്നി പെരുമ്പാമ്പിനെ പിടികൂടിയത്. 14 അടിയോളം നീളം വരുന്ന പെരുമ്പാമ്പിന് ഏതാണ്ട് 25 കിലോയിലധികം ഭാരവും വരും. രോഷ്നി പിടി കൂട്ടുന്ന 193 മത്തെ പെരുമ്പാമ്പാണിത്. നാടും നഗരവും പാമ്പുകടിയും പാമ്പ് ശല്യവും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നതിനിടെയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ശനിയാഴ്ച എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.