കൊച്ചി: പോപുലർ ഫ്രണ്ടിന്‍റെ ഹർത്താൽ ദിനത്തിലെന്നപോലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ആർ.എസ്.എസ് -ബി.ജെ.പി ഹർത്താലിലും ബസുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നും കനത്ത നഷ്ടം ഉണ്ടായെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഇതിന്‍റെ നഷ്ടപരിഹാരത്തിനുള്ള ഉത്തരവാദിത്തം ആരുടെയുംമേൽ ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2018ല്‍ നടന്ന ഹര്‍ത്താലില്‍ നൂറിലേറെ ബസുകൾ തകര്‍ത്തു. അന്ന് 3.35 കോടിയുടെ നഷ്ടമാണുണ്ടായത്. 2000ത്തില്‍ എ.ബി.വി.പി -ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവര്‍ രാജേഷ് മരണപ്പെടുകയും 17 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് 117 ബസാണ് ആകെ തകര്‍ത്തതെന്നും കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.