മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച മൂന്നുപേര്‍ കൂടി രോഗമുക്തരായി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയ ായ 85കാരന്‍, തിരൂര്‍ ആലിന്‍ചുവട് സ്വദേശിയായ 51കാരന്‍, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശിയായ 48 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കുശേഷം കോവിഡിൽനിന്ന് മുക്തരായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
ഇവര്‍ കൂടുതല്‍ നിരീ ക്ഷണങ്ങള്‍ക്കായി കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറക്ക് ഇവര്‍ വീടുകളിലേക്ക്് മടങ്ങും. ജില്ലയില്‍ പുതുതായി നിരീക് ഷണത്തിലെത്തുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ബുധനാഴ്ച 17 പേര്‍ക്ക് മാത്രമാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്ത ിയത്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10,331 ആയി.
ഇപ്പോള്‍ 22 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 20, നിലമ്പൂര്‍ ജില്ല ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഓരാള്‍ വീതവുമാണ് ഐസൊലേഷനിലുള്ളത്. 1875 പേരെ ആരോഗ്യ വകുപ്പിെൻറ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ബുധനാഴ്ച ഒഴിവാക്കി. 10,203 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 106 പേര്‍ കോവിഡ് കെയര്‍ സെൻററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
കോവിഡ് 19 ബാധിച്ച് ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. 19 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതില്‍ എട്ട് പേര്‍ ആശുപത്രി വിട്ടു. മൂന്നുപേര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ആശുപത്രിയില്‍ തുടരുകയാണ്. എട്ട് പേരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ഇതുവരെ 1,462 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 22 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
വാര്‍ഡ് തലങ്ങളില്‍ ദ്രുതകർമ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 4,817 വീടുകള്‍ ദ്രുതകർമ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിെൻറ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതുസമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചുവരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലതല കണ്‍ട്രോള്‍ സെല്ലിെൻറ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ബുധനാഴ്ച 72 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഇന്ന് 118 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. ഒമ്പത് പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 556 മുതിര്‍ന്ന പൗരന്മാരെ ഇന്ന് പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 219 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍നിന്ന് കോണ്‍ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.