തിരുവനന്തപുരം: മയക്കുമരുന്ന് കേസിലുൾപ്പെട്ട 2195 കുറ്റവാളികൾ എക്സൈസ് നിരീക്ഷണത്തിൽ. ഇവരുടെ ഡേറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയാറാക്കി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപന്ന വിതരണം തടയാൻ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്.
അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്.എക്സൈസ് വകുപ്പ് നടപ്പാക്കുന്ന നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായാണ് നടപടികൾ. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ അഞ്ചുവരെ ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 581 കേസാണ് രജിസ്റ്റർ ചെയ്തത്.
593 പ്രതികൾ അറസ്റ്റിലായി. 99.5 കിലോ കഞ്ചാവ്, 167 കഞ്ചാവ് ചെടികൾ, 850 ഗ്രാം എം.ഡി.എം.എ, 1401 ഗ്രാം മെത്താംഫിറ്റമിൻ, 11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 149 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇക്കാലയളവിൽ പിടിച്ചെടുത്തത്.
മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 232 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പരിശോധന കൂടുതൽ ഫലപ്രദമാക്കാൻ നാർകോട്ടിക് സ്പെഷൽ ഡ്രൈവ് നവംബർ ഒന്നുവരെ നീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.