ഭരണ പരിഷ്കാര കമീഷന്‍: 14 പരിഗണനാ വിഷയങ്ങള്‍

തിരുവനന്തപുരം: നാലാം ഭരണപരിഷ്കാര കമീഷന്‍െറ പരിഗണനാ വിഷയങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കല്‍, ഭരണം ഫലപ്രദമാക്കല്‍ തുടങ്ങി 14 വിഷയങ്ങള്‍. ഭരണസംവിധാനത്തിന്‍െറ പ്രവര്‍ത്തനവും ഘടനയും അവലോകനം ചെയ്യല്‍, ക്ഷേമ സംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ ജീവനക്കാരുടെ ഉത്തരവാദിത്തം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രധാന ഏജന്‍സികള്‍ എന്നിവയുടെ പങ്ക് പുനര്‍നിര്‍ണയിക്കല്‍, അധികാര വികേന്ദ്രീകരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍, റിക്രൂട്ട്മെന്‍റ്, നിയമനം, സ്ഥാനക്കയറ്റം എന്നിവയിലെ നയം അവലോകനം ചെയ്യല്‍, ജീവനക്കാരുടെ പ്രവൃത്തന മികവ് മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തവുമുള്ളതാക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കല്‍ തുടങ്ങിയവും വിഷയങ്ങളില്‍പ്പെടുന്നു.

ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന് സുരക്ഷാ ജീവനക്കാര്‍ക്കുപുറമെ 12 പേഴ്സനല്‍ സ്റ്റാഫിനെ അനുവദിച്ചു. ഇതിനുപുറമെ കമീഷന് അഡീഷനല്‍ സെക്രട്ടറിയടക്കം 17 സ്റ്റാഫുമുണ്ടാകും. ഇതില്‍ അഞ്ചുപേര്‍ ദിവസ വേതനക്കാരാകും. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി. നായര്‍, നീലാ ഗംഗാധരന്‍ എന്നിരാണ് കമീഷന്‍ അംഗങ്ങള്‍. വി.എസിന് കാബിനറ്റ് പദവിയുണ്ട്. നീലാ ഗംഗാധരന്‍ പാര്‍ടൈം അംഗമാണ്. അംഗങ്ങളുടെ സേവന-വേതന കാര്യങ്ങളില്‍ പിന്നീട് ഉത്തരവിറക്കും.

 വി.എസിന് കവടിയാര്‍ ഹൗസ് ഒൗദ്യോഗിക വസതിയായി അനുവദിക്കുമെന്നാണ് സൂചന. അടുത്തയാഴ്ച അദ്ദേഹം ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തേക്കും. പ്രൈവറ്റ് സെക്രട്ടറി, അസി. പ്രൈവറ്റ് സെക്രട്ടറി, രണ്ട് പി.എമാര്‍, സ്റ്റെനോ, നാല് ക്ളര്‍ക്ക്/ ഓഫിസ് അറ്റന്‍ഡന്‍റ്, രണ്ട് ഡ്രൈവര്‍മാര്‍, പാചകക്കാരന്‍ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വി.എസിന് അനുവദിച്ചത്. അഡീഷനല്‍ സെക്രട്ടറി, ഡെപ്യൂട്ടി കലക്ടര്‍, ഫിനാന്‍സ് ഓഫിസര്‍ (ഡെപ്യൂട്ടി സെക്രട്ടറി റാങ്ക്), രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍, സെക്ഷന്‍ ഓഫിസര്‍, മൂന്ന് അസിസ്റ്റന്‍റുമാര്‍, മൂന്ന് സി.എമാര്‍ എന്നിവരാണ് കമീഷനുണ്ടാവുക.

പുറമെ, മൂന്ന് ഓഫിസ് അറ്റന്‍ഡന്‍റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ഡ്രൈവര്‍ എന്നിവരും. കമീഷന്സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ ഓഫിസ് ഒരുങ്ങി.
കഴിഞ്ഞമാസം അവസാനമാണ് കമീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളില്‍ ഇപ്പോഴാണ് ഉത്തരവ് ഇറ
ങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.