പെരിന്തല്‍മണ്ണ: എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ വെടിമരുന്ന് ശേഖരവുമായി ഒരാളെ പെരിന്തല്‍മണ്ണയിപിടികൂടി. കോഴിക്കോട് - പാലക്കാട് ദേശീയ പാത 213 -ല്‍ ഇന്ന് പുലര്‍ച്ചെ 4ന് നടത്തിയ വാഹന പരിശോധനയിലാണ് നൂറ് പാക്കറ്റ് വെടിമരുന്നുമായി തമിഴ്നാട് സേലം താലൂക്കില്‍ കൊങ്കാരപ്പട്ടി ഊരില്‍ ജോസഫ്(45) പിടിയിലായത്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതിനാണ് വെടിമരുന്ന് കൊണ്ടുവന്നതെന്നത് ഇയാള്‍ പറഞ്ഞു. 100വീതം ജലാറ്റിന്‍ സ്റ്റിക്കുകൾ, ഡിറ്റണേറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാറമടകളിലേക്കുള്ളവയാണോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.