കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെി. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിനിയും ഒരു വര്‍ഷമായി പുളിക്കല്‍ പെരിയമ്പലത്ത് ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ രാജേശ്വരി എന്ന റഹീന ബാനുവിനെയാണ് (26) വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്തെിയത്.
പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി മുഹമ്മദ് സകരിയയാണ് ഭര്‍ത്താവ്. കുറച്ച് മാസങ്ങളായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊല്ലം നിലമേലില്‍ ടെക്സ്റ്റൈല്‍സ് ജീവനക്കാരായിരുന്ന രാജേശ്വരിയും സകരിയയും പ്രണയത്തിലായതിനെ തുടര്‍ന്ന് അവിടെനിന്ന് നാടുവിടുകയായിരുന്നു.
രണ്ടുവര്‍ഷത്തോളം യുവാവ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനെയും ഏഴ്, എട്ട് വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് കഴിഞ്ഞവര്‍ഷം ജൂണില്‍ യുവതി സകരിയക്കൊപ്പം വന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ ടെക്സ്റ്റൈല്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഇവരുടെ ബന്ധം യുവാവിന്‍െറ വീട്ടുകാര്‍ അറിയുകയും വിവാഹം നടത്തുകയുമായിരുന്നു. അതിനിടെ, യുവതി പാലക്കാട് വലിയാട്ടയില്‍ പോയി മതംമാറി റഹീന ബാനുവെന്ന പേര് സ്വീകരിച്ചു. യുവതി മരിച്ച വിവരം ബന്ധുക്കളെ പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം കൊണ്ടോട്ടി എസ്.ഐ സദാനന്ദന്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.