കാണാതായ മലയാളികളില്‍ ഒരാള്‍ വീട്ടിലേക്ക് സന്ദേശമയച്ചു

തൃക്കരിപ്പൂർ: കാസര്‍കോട് നിന്ന് കാണാതായ മലയാളികളില്‍ ഒരാള്‍ വീട്ടിലേക്ക് സന്ദേശമയച്ചു. തൃക്കരിപ്പൂർ സ്വദേശി അഷ്ഫാക്കാണ് സാമൂഹ്യ മാധ്യമമായ ടെലിഗ്രാം വഴി സഹോദരിക്ക് വെള്ളിയാഴ്ച സന്ദേശമയച്ചത്. ‘ഞങ്ങളിവിടെ സുഖമായിരിക്കുന്നു, ഉപ്പയും ഉമ്മയും അടക്കമുള്ള ബന്ധുക്കൾ ഇങ്ങോട്ടുവരൂ’ എന്നായിരുന്നു സന്ദേശം. എന്നാൽ, ഉമ്മയെയും ഉപ്പയെയും എന്തിന് വിഷമിപ്പിക്കുന്നുവെന്ന് ചോദ്യത്തോട് അഷ്ഫാഖ് പ്രതികരിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

അഫ്ഗാനിൽ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളതെന്ന് പൊലീസിന്‍റെ സൈബർ സെൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പടന്ന, തൃക്കരിപ്പൂര്‍ മേഖലയിലെ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട പരാതിയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു കേത്തുംകണ്ടിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷിക്കുന്നത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളാണ് സംഘം അന്വേഷിക്കുന്നത്. തിരോധാനവുമായി ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളായ ഐ.ബിയും എന്‍.ഐ.എയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.