യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; അന്വേഷണത്തിനിടെ നാടകീയ തിരിച്ചുവരവ്

പട്ടാമ്പി: നടുവട്ടം പപ്പടപ്പടി മനങ്ങാട്ടുതൊടി പരേതനായ വാസുദേവന്‍െറ മകന്‍ സനില്‍ കുമാറിനെ (24) കാണാനില്ളെന്ന് സഹോദരന്‍ വിനില്‍കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ശനിയാഴ്ച രാത്രി ഒമ്പതരക്ക് സ്കൂട്ടറിലത്തെിയയാള്‍ കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാനെന്ന് പറഞ്ഞ് സനില്‍കുമാറിനെ കൊണ്ടുപോവുകയായിരുന്നു. രാത്രി പതിനൊന്നോടെ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പൊലീസില്‍ പരാതിപ്പെടരുതെന്നും സനില്‍ കുമാര്‍ വീട്ടില്‍ അമ്മയെ വിളിച്ചറിയിച്ചു. ഞായറാഴ്ച രാവിലെ സനില്‍ കുമാറിന്‍െറ ഫോണില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് മറ്റൊരാളുടെ വിളിയും വന്നു. സഹോദരന്‍ വിനില്‍ കുമാറിന്‍െറ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ വൈകീട്ട് മൂന്നരയോടെ നാടകീയമായി സനില്‍കുമാര്‍ വീട്ടില്‍ തിരിച്ചത്തെി. തുടര്‍ന്ന് പട്ടാമ്പി പൊലീസ് സനില്‍കുമാറിനെ മൊഴിയെടുക്കാനായി സ്റ്റേഷനില്‍ കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവരെകുറിച്ച് വിവരം ലഭിച്ചതായും പ്രധാന പ്രതി പിടിയിലായതായും സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.