കുറ്റ്യാടി: വേളം പുത്തലത്ത് എസ്.ഡി.പി.ഐ-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വെട്ടേറ്റ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്‍െറ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്. വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. നസീറുദ്ദീനെ ആദ്യം പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലാണ് മരണം.
വലകെട്ടില്‍നിന്നത്തെിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് നസീറുദ്ദീനെ വെട്ടിയതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ വലകെട്ടിലെ കപ്പച്ചേരി കെ.സി. ബഷീര്‍, കൊല്ലിയില്‍ അബ്ദുറഹ്മാന്‍ എന്നിവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നാദാപുരം എ.എസ്.പി കറുപ്പസ്വാമി, സി.ഐ ലികേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി. സംഭവത്തില്‍ അനുശോചിച്ച് വേളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു. ശാക്കിറയാണ് നസീറുദ്ദീന്‍െറ മാതാവ്. സഹോദരന്‍: നിസാമുദ്ദീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.