മുഖ്യമന്ത്രിക്കെതിരെ അന്വേഷണം: സന്തോഷമുണ്ടെന്ന് സരിത നായര്‍

കൊച്ചി: കോഴ നൽകിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഡല്‍ഹി കോടതി അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. ഉപഭോക്താക്കളെ വഞ്ചിച്ചുവെന്നാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. തന്നെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ തനിക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും സരിത പറഞ്ഞു. സോളാര്‍ കമീഷൻ മുമ്പാകെ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത.

മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഷോപ്പിങ് മാളിന്‍റെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് തോമസ് കുരുവിളക്ക് 1.2 കോടി രൂപ കൈമാറിയെന്ന് സരിത നായര്‍ സോളാര്‍ കമീഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനും നവോദയം എന്ന സംഘടനയിൽ അംഗവുമായ ദിലീപാണ് ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയെ സമീപിച്ചത്. സരിതയുടെ മൊഴിയില്‍ മാര്‍ച്ച് 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡല്‍ഹി പൊലീസിനോട് കോടതി നിർദേശിച്ചിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.