യു.ഡി.എഫ് വിട്ടുവന്നാലും മാണിയുടെയും ലീഗിെൻറയും പാപക്കറ കഴുകിപ്പോകില്ല – സി.പി.െഎ മുഖപത്രം

തിരുവനന്തപുരം: യുഡിഎഫ് വിട്ടുവന്നനാലും മാണിയുടെയും ലീഗിെൻറയും മേലുള്ള പാപക്കറ കഴുകിപ്പോകില്ലെന്ന് സി.പി.െഎ മുഖപത്രം ജനയുഗം. ഇടതു പ്രകടന പത്രികയുടെ മേൽ ഒരു ചെമ്പരുന്തും റാകിപ്പറക്കേണ്ട എന്ന തലക്കെട്ടിൽ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിലാണ് മാണിക്കും ലീഗിനുമെതിരെ കടുത്ത വിമർശമുന്നയിച്ചിരിക്കുന്നത്.
‘കഴിഞ്ഞ സർക്കാരിലെ അഴിമതി പണ്ടാരങ്ങൾ അഴിമതി സംഘത്തിൽ നിന്നു പുറത്തുചാടിയാൽ അവരെങ്ങനെ പുണ്യാളന്മാരാകും? അഴിമതിയുടെ അന്ധത ബാധിച്ച മാണി അഴിമതി കൂടാരത്തിൽ നിന്നു പുറത്തുവന്നാൽ വാഴ്ത്തപ്പെട്ടവനോ വിശുദ്ധനോ ആകുമോ എന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ ചോദ്യത്തിനു പ്രസക്തിയേറുന്നത്‌ ഇവിടെയാണ്‌. അഴിമതി വീരനാണു മാണിയെന്ന്‌ നാം ഏറെക്കാലമായി തുറന്നു പറയുന്നു. വർഗീയതക്കു കുപ്രസിധിയാർജിച്ചതാണ്‌ മുസ്ലിം ലീഗ്’ – ലേഖനത്തിൽ പറയുന്നു.

സ്ത്രീ സുരക്ഷക്കു ഗോവിന്ദച്ചാമിയെയും അമിറുൽ ഇസ്‌ലാമിനെയും ഹിന്ദുവർഗീയത എന്ന കാൻസർ ശസ്ത്രക്രിയക്കു നരേന്ദ്രമോദിയെയും മോഹൻ ഭാഗവതിനെയും വിളിക്കുന്നതുപോലെയാണു മാണിയോടുള്ള ചില കേന്ദ്രങ്ങളുടെ പൂതി. തുമ്മിയാൽ തെറിക്കുന്ന മൂക്കുപോലെ ആരെങ്കിലും എഴുതുന്ന മുഖപ്രസംഗമോ ലേഖനമോ കൊണ്ട് ഇടതുമുന്നണിയുടെ പ്രകടനപത്രിക ഭേദഗതി ചെയ്യാൻ ആരും വെയിൽകായേണ്ട. അതിനു മുകളിൽ ഒരു ചെമ്പരുന്തും റാകിപറക്കില്ലെന്നും ഇടതുമുന്നണിക്കു മഹാഭൂരിപക്ഷം സമ്മാനിച്ച ജനം അത് അനുവദിക്കില്ലെന്നും ലേഖനം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.