കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ അറസ്റ്റിലായ ഒമ്പതാം പ്രതി പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ കെ.എ. അനൂപ് എന്ന അനുവിനെ കോടതി മൂന്നുദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യംചെയ്യലിനാണ് പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞദിവസം അബൂദബിയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങവെയാണ് പ്രതിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന കുറ്റവാളികളെ കൈമാറാനുള്ള കരാറിന്‍െറ അടിസ്ഥാനത്തിലാണ് യു.എ.ഇ അധികൃതര്‍ ഇയാളെ പിടികൂടി കയറ്റിവിട്ടത്.
ഇന്‍റര്‍പോള്‍ വിവരമറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ അവിടെ തടഞ്ഞുവെച്ചശേഷം എന്‍.ഐ.എ അധികൃതരത്തെി അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് കത്തിക്കലിന് പിന്നിലെ ഗൂഢാലോചകരില്‍ പ്രധാനിയാണ് അനൂപെന്നാണ് എന്‍.ഐ.എയുടെ കണ്ടത്തെല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.