സരിതയെ അവിശ്വസിക്കേണ്ടതില്ലെന്ന് വി.എസ്

തിരുവനന്തപുരം: സരിതയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. അതിനാൽ സരിതയുടെ ആക്ഷേപം അവിശ്വസിക്കേണ്ടതില്ല. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വി. എസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് കേരളത്തിന്‍റെ പൊതുരംഗം മലീമസമാക്കി. ഉമ്മൻചാണ്ടിയെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതമാര്‍ഗത്തിനായി തന്നെ സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയ്യാറാകണെന്നും വി.എസ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് മുഖ്യമന്ത്രി സീറ്റ് വാങ്ങി നല്‍കിയെന്നും വി.എസ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.