കാട്ടുകള്ളൻ എന്ന് വിളിച്ചവർ സത്യം തിരിച്ചറിയുമെന്ന് -അടൂർ പ്രകാശ്

തിരുവനന്തപുരം: തന്നെ കാട്ടുകള്ളൻ എന്ന് വിളിച്ച് ആക്ഷേപിച്ചവർ ഒരിക്കൽ സത്യം തിരിച്ചറിയുമെന്ന് മന്ത്രി അടൂർ പ്രകാശ്. വിവാദങ്ങൾ തനിക്ക് പുത്തരിയല്ല. വിവാദങ്ങൾക്ക് പിന്നിൽ ആരെന്ന് എല്ലാവർക്കും അറിയാം. തനിക്ക് സീറ്റ് നൽകണമോ എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമിദാന കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി തള്ളിയിരുന്നു. പരാതിയില്‍ നീതി പൂര്‍വമായ അന്വേഷണം നടത്താന്‍ ജസ്റ്റിസ് ബി. ഉബൈദ് ഉത്തരവിട്ടു. ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഇതില്‍ വ്യക്തിപരമായി ഇടപെട്ടില്ലെന്നും അടൂര്‍ പ്രകാശ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണ പുരോഗതി ഏപ്രിൽ ഏഴിന് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.