മൂന്നാര്‍: അഞ്ഞൂറു രൂപ ദിവസക്കൂലി ഉറപ്പാക്കുന്ന തൊഴിലാളി സംഘടനക്കൊപ്പം നില്‍ക്കുമെന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍. തൊഴിലാളി സംഘടനകളെയും കമ്പനി പ്രതിനിധികളെയും മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന പി.എല്‍.സി ചര്‍ച്ച അംഗീകരിക്കില്ളെന്ന് സമര നേതാവ് ലിസി സണ്ണി പറഞ്ഞു. സ്ത്രീ തൊഴിലാളി പ്രതിനിധികളെ ഒഴിവാക്കിയുള്ള ചര്‍ച്ചയെയും തീരുമാനത്തെയും പിന്തുണക്കില്ല. സംസ്ഥാന സര്‍ക്കാര്‍ വാക്കു പാലിച്ചില്ളെങ്കില്‍ സമരം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
തോട്ടം തൊഴിലാളി സമരത്തിന് പുറത്തു നിന്നുള്ള ആരും നേതൃത്വം നല്‍കിയിട്ടില്ല. വര്‍ഷങ്ങളോളം കൂടെ നിന്നവരെ മാറ്റി നിര്‍ത്തിയാണ് സ്ത്രീ തൊഴിലാളികള്‍ മാത്രം സമരം നടത്തിയത്. സ്ത്രീ തൊഴിലാളികളുടെ പുതിയ സംഘടന രൂപീകരിക്കാനും ആലോചനയുണ്ടെന്ന് ലിസി സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.