ന്യൂഡല്‍ഹി: മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവിനും നേതാക്കള്‍ക്കും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം പി.ബി അംഗവുമായ എ.കെ. പത്മനാഭന്‍. ഇക്കാര്യം സംഘടനാ നേതൃത്വം പരിശോധിക്കും. പ്രശ്നങ്ങളും കുറവുകളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയപ്പോള്‍ പൊതുസമൂഹം കൂടെ നിന്നു. അതാണ് സമരം വിജയിക്കാന്‍ കാരണം. എന്നാല്‍, മൂന്നാര്‍ രീതിയിലുള്ള സമരങ്ങള്‍ക്ക് മാത്രമേ ഭാവിയുള്ളൂവെന്ന വാദം ശരിയല്ല. സംഘടനയില്ലാതെ തൊഴിലാളി സമരങ്ങള്‍ പൂര്‍ണ വിജയത്തില്‍ എത്തില്ളെന്നും പത്മനാഭന്‍ പറഞ്ഞു.
ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനും തൊഴിലാളികളെ അരാഷ്ട്രീയവത്കരിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ മൂന്നാര്‍ സമര വിജയത്തിന്‍െറ മറവില്‍ നടക്കുന്നുണ്ട്. മൂന്നാര്‍ രീതിയിലുള്ള സമരം മാത്രമാണ് ഇനി വേണ്ടതെന്ന വാദം ശരിയല്ല. സമരത്തിന് തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.