ഹജ്ജ് വളന്‍റിയര്‍ തട്ടിപ്പ്: ശക്തമായി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി

കോഴിക്കോട്: ഹജ്ജ് വളന്‍റിയര്‍ തട്ടിപ്പു കേസില്‍ ശക്തമായി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ ഒരു പ്രതിയെ പിടികൂടിയിട്ടുണ്ട്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടാന്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 400 പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ഹജ്ജിനായി മദീനയിലും മക്കയിലുമെ ത്തുന്ന ഹാജിമാര്‍ക്കുള്ള സേവനത്തിന് വളന്‍റിയര്‍മാരായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വന്‍ തട്ടിപ്പ് നടത്തിയത്. അല്‍തമീം എന്ന കമ്പനിയുടെ പേരില്‍ 350 പേരുടെ പാസ്പോര്‍ട്ടും പണവും വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.