കോഴിക്കോട്: മൊബൈല്‍ ഫോണില്‍ യുവതിയെ ശല്യം ചെയ്ത പൂവാലന്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി അബൂ ഷഹീദ് എന്ന ഷാഹിദിനെയാണ് വെള്ളിമാടുകുന്നിനടുത്ത് നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്. ചെറുവറ്റ സ്വദേശിയായ വീട്ടമ്മയെ രാത്രി ഫോണിലേക്ക് വിളിച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്യുമായിരുന്നു. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ശല്യംചെയ്യല്‍ തുടര്‍ന്നപ്പോള്‍ സഹികെട്ട യുവതി നേരിട്ട് കാണാമെന്ന് പറഞ്ഞ് വെള്ളിമാടുകുന്നിലേക്ക് വരുത്തിക്കുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിനില്‍ വന്ന് കോഴിക്കോട് ഇറങ്ങിയ ഇയാള്‍ ബസിലാണ് വെള്ളിമാടുകുന്നിലത്തെിയത്. കറുത്ത ഷര്‍ട്ട് അടയാളമായി പറഞ്ഞതനുസരിച്ച് ബസിറങ്ങി നടക്കവെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ, വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് എത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു മുമ്പ് രണ്ടു തവണ യുവതി ഇയാള്‍ക്കെതിരെ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അതില്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.