ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരാകുക. കേസില്‍ നിസാമിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മന:പൂര്‍വമുള്ള ആക്രമണമല്ല, അശ്രദ്ധമായി കാറോടിച്ചതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ചന്ദ്രബോസിന്‍േറത് എന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. 16-ാമത്തെ കേസായാണ് നിസാമിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.